2012, ജൂൺ 29, വെള്ളിയാഴ്‌ച

ഓഞ്ചിയം കവിതകള്‍














ഒന്ന്: ടി.പി.
പണ്ടൊക്കെ ടീ.പ്പീന്നു പറയുമ്പോള്‍
തല്ലിപ്പൊളിയെന്നും
ടൈം പാസ്സെന്നും
ഇന്നിപ്പൊ ടീ.പ്പീന്നു പറഞ്ഞാല്‍
കൊച്ചു കുട്ടികള്‍ക്കു കൂടി അറിയാം
അമ്പത്തൊന്നായരിഞ്ഞിട്ട
രണ്ടക്ഷരങ്ങളുടെ സങ്കടം











രണ്ട്: ചിരിക്കാത്തവര്‍
നേതാക്കള്‍ ചിരിക്കുമ്പോള്‍

അനുയായികള്‍ ചിരിക്കുന്നു
പിണിയാളുകള്‍ ചിരിക്കുന്നു
പിടിവാളുകള്‍ ചിരിക്കുന്നു


കുടിലതകള്‍ ചിരിക്കുന്നു
കുടിപ്പകകള്‍ ചിരിക്കുന്നു
കുശുമ്പുകള്‍ ചിരിക്കുന്നു, ചോണ-
നെറുമ്പുകള്‍ ചിരിക്കുന്നു


കൊടികള്‍ ചിരിക്കുന്നു
വടികള്‍ ചിരിക്കുന്നു
വഴി നീളെയറുകൊലകള്‍
അലറിച്ചിരിക്കുന്നു


നേതാക്കള്‍ ചിരിക്കുമ്പോള്‍
ചിരിക്കാത്ത മുഖമെല്ലാം
ചിതറിപ്പോം കവലകളില്‍
ചോരയും തുണ്ടുമായ്


4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

അവര്‍ ചിരിക്കുമ്പോള്‍ ചിരിക്കയും അവര്‍ പറയുമ്പോള്‍ അറുക്കുകയും ചെയ്യുന്നുവെങ്കില്‍ അവിറ്റെ ജീവിക്കാം. അല്ലെങ്കില്‍:

ചിതറിപ്പോം കവലകളില്‍
ചോരയും തുണ്ടുമായ്

Unknown പറഞ്ഞു...

നന്നായി അഭിനന്ദനങ്ങള്‍

ഇവിടെ എന്നെ വായിക്കുക
http://admadalangal.blogspot.com/

Unknown പറഞ്ഞു...

കൊള്ളാം

kanakkoor പറഞ്ഞു...

ഒഞ്ചിയം കവിതകളിലെ കൊലച്ചിരി കേരള സമൂഹത്തിനെ നോക്കിയുള്ളതാണ്...
സമൂഹത്തിന്റെ മുഖത്ത് പുശ്ചിച്ചു നോക്കിയുള്ള ചിരി....