2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

അവസ്ഥ

ആലിംഗനങ്ങളിലൂടെ ഉന്മാദങ്ങളും
ചുംബനങ്ങളിലൂടെ രോഗങ്ങളും
നമ്മള്‍ പങ്കു വച്ചു

കുറേക്കഴിഞ്ഞപ്പോള്‍
‍ഉന്മാദങ്ങള്‍ ശമിച്ചു
രോഗങ്ങള്‍ വളര്‍ന്നു വളര്‍ന്ന്
എല്ലുകളേയും മാംസത്തേയും
തിന്നു തീര്‍ത്തു
ഒടുവിലവ നമ്മുടെ ആത്മാക്കളെ
നമ്മുടെ ശരീരങ്ങളില്‍ നിന്നും
ചവിട്ടിപ്പുറത്താക്കി.

2008, സെപ്റ്റംബർ 9, ചൊവ്വാഴ്ച

പ്രണയത്തിന്റെ കടല്‍

ഇരമ്പുന്ന ഒരു കടല്‍
എല്ലാ ഭിത്തികളും‍ തകര്‍ത്ത്
ഒരു വേലിയേറ്റം പോലെ
ആദ്യം കയറി വന്നത്
ആരുടെ ശരീരത്തിലേക്കായിരുന്നു?

അതു പതുക്കെ വളര്‍ന്നു വളര്‍ന്ന്
പ്രളയമായ് മാറിയപ്പോഴേക്കും
നമ്മള്‍ പരസ്പരം കുതിര്‍ന്നലിഞ്ഞ്
ജലമായിത്തീര്‍ന്നിരുന്നു.

തിരമാലകളായി, നുരകളും പതകളുമായി
പരസ്പരം അലിഞ്ഞുചേര്‍ന്നും
ഇഴുകിമാറിയും നമ്മള്‍....
ശ്വാസോച്ഛ്വാസങ്ങള്‍ യോജിച്ച്
കൊടുങ്കാറ്റുകളായി
കടലിനുമീതെ പറന്നു നടന്നു

ഹൃദയ മിടിപ്പുകള്‍ യോജിച്ച്
ഇടിമുഴക്കങ്ങളായിത്തീര്‍ന്നു
രക്ത ധമനികളിലൂടെ
പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു
അടിക്കടലിലെ ഒഴുക്കുകള്‍

പ്രളയം ശമിച്ചു
വേലിയിറക്കത്തിന്റെ തളര്‍ന്ന മാത്രകള്‍ താണ്ടി
കിടന്ന പായ ചുരുട്ടിവയ്ക്കേണ്ട ജോലി
നിന്നെയേല്പിച്ച്
വേഗമൊരു ചായയാകട്ടെ എന്നു പറഞ്ഞ്
ഒന്നു തിരിഞ്ഞു പോലും നോക്കാതെ
മൂത്രമൊഴിക്കാനായി
ഞാന്‍ ബാത്ത്റൂമിലേക്കു കടന്നു.

2008, സെപ്റ്റംബർ 5, വെള്ളിയാഴ്‌ച

ആഘോഷങ്ങള്‍

ഒരു സ്ത്രീ പീഢനത്തിന്റെ
ഉത്ഘാടനത്തിനിടയിലൂടെ
ഊര്‍ന്നിറങ്ങിയ ചോരയില്‍
നനഞ്ഞു പോയ എന്റെ ലിംഗത്തിന്റെ
ചിത്രമെടുത്ത് ഞാന്‍ നെറ്റിലിട്ടത്
“ചുവക്കുന്ന പുരുഷത്വ“ മെന്ന അടിക്കുറിപ്പോടെ
“ലാല്‍ സലാം“ എന്നു കയ്യടിച്ചതും
ഒപ്പം ചേര്‍ത്ത അവളുടെ
ജനനേന്ദ്രിയത്തിന്റെ ഫോട്ടോയ്ക്കു താഴെ
‘ദാഹിക്കുന്ന പാനപാത്ര' മെന്നെഴുതിയപ്പോള്‍
‍ആവേശഭരിതരായ് ആര്‍ത്തു വിളിച്ചതും കൂട്ടുകാര്‍

എല്ലാം കഴിഞ്ഞ്, ഉത്ഘാടനത്തിനു മുമ്പെടുത്ത
അനേകം നഗ്നചിത്രങ്ങള്‍ക്കൊപ്പം
അതിനെ അപ്‌ലോഡ് ചെയ്തപ്പോള്‍
‍ഇത്തിരി മുമ്പേ തകര്‍ന്നുപോയ ആ ശരീരഭാഗമോ
അതിന്റെ നിര്‍ഭാഗ്യവതിയായ ഉടമയോ
ഈ ഭൂമുഖത്തിനി അവശേഷിക്കുന്നില്ല
എന്നറിയാതെയാവും ഈ പടങ്ങള്‍ നോക്കി
ആളുകള്‍‍ ‘വാണമടിക്കുക’
എന്നു പറഞ്ഞായിരുന്നു
ഞങ്ങള്‍ നിര്‍ത്താനാവാതെ ചിരിച്ചത്

രക്തത്തില്‍ നനഞ്ഞ കിടക്കവിരികള്‍ക്കും
മല്‍പ്പിടുത്തത്തിനിടയില്‍
പറിച്ചെറിയപ്പെട്ട വസ്ത്രങ്ങള്‍ക്കുമൊപ്പം
ഉപയോഗശൂന്യമായ ഒരുത്തിയുടെ ശരീരവും കൂടി
അഗ്നിതര്‍പ്പണം ചെയ്താണ്
ലാപ് ടോപ്പും, ബ്ലൂ ടൂത്ത് മൊബൈലുകളും,
ഡിജിറ്റല്‍ ക്യാമറകളുമായി
ഞങ്ങള്‍ വാരാന്ത്യമാഘോഷിച്ചു മടങ്ങിയത്