അട്ടിയട്ടിയായ് കൂട്ടിയിട്ടിട്ടു-
ണ്ടരിഞ്ഞെടുത്ത നാവുകള്‍
അറ നിറഞ്ഞ് തുറിച്ചു നോക്കുന്നു
തുളച്ചെടുത്ത കണ്ണുകള്‍
മുളകുപുരയിലാണുണക്കി വച്ചത്
മുറിച്ചെടുത്ത ചുണ്ടുകള്‍
മുറ്റം മുഴുവനുണക്കാനിട്ടത്
അറ്റു വീണ കൈപ്പത്തികള്‍
തൊടി നിറയെ വെയിലു കായുന്നു
തലയില്ലാത്ത കബന്ധങ്ങള്‍
വാള്‍ത്തലപ്പത്തുണക്കാന്‍ വച്ചത്
വാദിച്ചോരുടെ ശിരസ്സുകള്‍
കൂട്ടിവയ്ക്കയാണുടയോനു വേണ്ടി-
യവന്റെ പൊന്നനുയായികള്‍
(28/03/2015-ന് 4PM NEWS-ല്‍ പ്രസിദ്ധീകരിച്ചത്)
5 അഭിപ്രായങ്ങൾ:
ഈ വാക്കുകള്‍ക്ക് മൂര്‍ച്ചയും തിളക്കവും കൂടുതലുണ്ട്
:)
ഉടയോനുവേണ്ടിയെന്ന് അവര്‍
അനുയായികളുടെതാണ് മതം ..!
മുഹമ്മദ്, വിനീത്, അജിത്, സലീം - നന്ദി വായനയ്ക്കും കമന്റുകള്‍ക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ